അലഞ്ഞ എണ്റ്റെ വെരുകള്‍
കിതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നൂ.
ഞാന്‍ ഒടിഞ്ഞു മടങ്ങി
എന്നിലേക്കു വീണ്ടും വീണ്ടും ചുരുങ്ങുന്നു.
നിണ്റ്റെ നൊട്ടങ്ങളുടെ കാഹളം
എനിക്ക് ഓടിയൊളിക്കാന്‍ ഒരിടമില്ലാതാക്കി.
വാതിലിനിടയിലൂടെ ഇറങ്ങി വരുന്ന
വെളിച്ചത്തിണ്റ്റെ താക്കോല്‍
എന്നെ രണ്ടായി കീറി മുറിക്കുന്നു.
ഏത്ര ഞാന്‍ ഓടിയൊളിച്ചിട്ടും
എന്നെ പിന്തുടര്‍ന്നു വേട്ടയാടുന്ന
ഏകാന്തത.
മരണത്തിണ്റ്റെ മുഖത്തെ
ശാന്തവും ക്രൂരവുമായ മൌനം....